Wednesday, May 12, 2010

ഉമ്മ മനസ്സ്

മാതൃ ദിനത്തോടനുബന്ധിച്ചു നടന്ന അമ്മമാരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് വ്യവസായ പ്രമുഖന്‍ യുസുഫ് അലി,നടന്‍ മോഹന്‍ ലാല്‍,സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞത്രേ..
അതാണ്‌ മാത്രുത്വത്തിന്റെ മഹത്വം.
അമ്മമാരെ ക്കുറിച്ചുള്ള സ്മരണ ആരുടെ മനസ്സും ആര്‍ദ്രമാക്കും.
എന്‍റെ ഉമ്മ പറയാറുണ്ടായിരുന്നു 'താന്‍ പെറ്റതും തന്നെ പെറ്റതും'എന്ന്.ശരിയാണ്,ഏറ്റവും ശക്തമായ ബന്ധമാണ് അവര്‍ തമ്മിലുള്ളത്.
നമുക്ക് വഴക്കിടാനും നമ്മോടു വഴക്കിടാനും നമ്മുടെ ഉമ്മമാര്‍ അല്ലെങ്കില്‍ അമ്മമാര്‍ മാത്രമേ ഉള്ളൂ.
മക്കള്‍ എത്ര പോത്ത് പോലെ വളര്‍ന്നാലും അമ്മമാര്‍ക്കവര്‍ കുഞ്ഞുങ്ങളാണ്.
മക്കളുടെ ഓരോ സങ്കടങ്ങളും അവരങ്ങ് ഏറ്റെടുക്കും.സന്തോഷങ്ങളില്‍ ഹൃദയം തുറന്നു സന്തോഷിക്കും.
കുഞ്ഞുങ്ങള്‍ക്ക്‌ അസുഖം വരുമോ എന്ന ചിന്ത പോലും അമ്മമാരുടെ വിശപ്പ്‌ കെടുത്തിക്കളയും.രാവ്‌ പകലാക്കി അവരെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു പരാതിയോ പരിഭവമോ പറയില്ല.
അവര്‍ക്ക് വേണ്ടി നമ്മില്‍ എത്ര പേര്‍ ഉറക്കമൊഴിക്കും?
ഇങ്ങനെയൊക്കെ വളര്‍ത്തി വലുതാക്കിയ മക്കളാണ് പിന്നീട് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് സന്തോഷപൂര്‍വ്വം അയക്കുന്നത്.
പടച്ചവന്‍ പൊറുക്കുമോ ഈ പാതകം..?
മാതാപിതാക്കള്‍ക്ക് വേണ്ടി ഖുര്‍ആനില്‍ ഉള്ള ആ മനോഹരമായ പ്രാര്‍ത്ഥന ഇവിടെ ഉദ്ധരിച്ചു ഞാന്‍ അവസാനിപ്പിക്കട്ടെ.
എന്‍റെ മിഴികളുമിതാ നനഞ്ഞിരിക്കുന്നു...

''നാഥാ..,എന്‍റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹ വാല്സല്യങ്ങളോടെ പരിപാലിച്ചുവോ,അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ..''(ആമീന്‍)

2 comments: